മാവേലിക്കര: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് ദുരാചാരമാണെന്നും ഇതില്പരം പ്രാകൃതമായ ചിന്താഗതി ഇെല്ലന്നും ദേവസ്വം ബോര്‍ഡ് കമീഷണര്‍ എന്‍. വാസു. ദേവസ്വം ബോര്‍ഡ് മെംബര്‍ കെ. രാഘവന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാറിനെയും വെട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് രണ്ടാഴ്ചയായി നടക്കുന്നത്. ശബരിമല കേസില്‍ വിധി പറഞ്ഞ അതേ െബഞ്ച് തന്നെയാണ് വിധി പുനഃപരിശോധിക്കുന്നത്. വസ്തുതാപരമായ എല്ലാ കാര്യവും പരിശോധിച്ചശേഷം ഉണ്ടായ വിധിയില്‍ പുനഃപരിശോധന ഹര്‍ജി കൊടുത്താല്‍ ഒന്നും സംഭവിക്കിെല്ലന്നും കമീഷണര്‍ ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനെത്തുടര്‍ന്ന് വലത് അനുകൂല സംഘടനകള്‍ സര്‍ക്കാറിനെതിരെയും ദേവസ്വം ബോര്‍ഡിനെതിരെയും തിരിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ചെറുത്തുനില്ക്കാന് കഴിഞ്ഞില്ല. സംഘടനയുടെ മുന്നില്‍നിന്ന് നേരിടേണ്ട നേതാക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായാല്‍ വലിയ അപകടമുണ്ടാകും. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും കുപ്രചാരണങ്ങള്‍ക്കെതിരെ അരയുംതലയും മുറുക്കി രംഗത്തിറങ്ങണമെന്നും എം. വാസു ആഹ്വാനം ചെയ്തു.
നട അടക്കാൻ തന്ത്രിക്ക് അധികാരമുണ്ട്–മാളികപ്പുറം മേൽശാന്തി
ശബരിമല: ആചാരലംഘനം നടന്നാൽ നട അടച്ചിടുന്നത് അടക്കം നടപടികൾ സ്വീകരിക്കാൻ തന്ത്രിക്ക് പൂർണ അധികാരമുണ്ടെന്ന് മാളികപ്പുറം മേൽശാന്തി വി.എൻ. അനീഷ് നമ്പൂതിരി. പൊലീസ് അകമ്പടിയിൽ കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ രണ്ട് യുവതികളെ ശരണമന്ത്രത്തിലൂടെ പ്രതിരോധം തീർത്ത് ഭക്തർ തിരികെ അയച്ചത് വിശ്വാസത്തിെൻറ ഭാഗമാണ്. പരികർമികൾ അടക്കം പതിനെട്ടാംപടിക്ക് താഴെ നടത്തിയത് പ്രതിഷേധമല്ല. ദുഃഖങ്ങൾ അയ്യപ്പനോട് പറയുക മാത്രമായിരുന്നു. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഭക്തരുടെ ഹിതമനുസരിച്ചുള്ള മാറ്റം മണ്ഡലകാല ആരംഭത്തിന് മുമ്പ് ഉണ്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശബരിമലയിൽ അഹിന്ദുക്കളെ വിലക്കാനും ഹരജി
ന്യൂഡൽഹി: ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ സുപ്രീംകോടതിയെ സമീപിക്കും. 1965ലെ ഹിന്ദു ക്ഷേത്രപ്രവേശന ചട്ടത്തിലെ 3 (എ) വകുപ്പുപ്രകാരം ശബരിമലയിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിക്കുന്നത്. അഹിന്ദുക്കളായവരെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കോടതി നടപടി സ്വീകരിക്കണം എന്ന ആവശ്യവും അയ്യപ്പ പ്രചാരസഭ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.