പന്തളം: ചൊവ്വാഴ്ച ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പന്തളം കൊട്ടാരം പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു. ഫോണിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് ചർച്ചയിൽ പങ്കെടുക്കാൻ തയാറായത്. തന്ത്രി കുടുംബം ഉൾപ്പെടെ കൊട്ടാരത്തോടൊപ്പം നിൽക്കുന്നവരുമായി ആലോചിച്ചാണ് തീരുമാനിച്ചത്. ആചാരങ്ങളിൽനിന്ന് പിന്നോട്ടുപോകുന്ന വിട്ടുവീഴ്ചകൾക്ക് തയാറാകില്ല. ആദ്യമായി ദേവസ്വം ബോർഡ് വിളിക്കുന്ന ചർച്ചയാണ്. വിളിച്ചിട്ട് പങ്കെടുത്തിെല്ലന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണ് പോകുന്നത്. കൊട്ടാരവും ഒപ്പം നിൽക്കുന്നവരും ചേർന്നെടുത്ത തീരുമാനം ചർച്ചയിൽ മുന്നോട്ടുവെക്കും. ഇത് ചർച്ച ചെയ്യാൻ തയാറായാൽ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂ.
ആചാരങ്ങളെന്നല്ല മുമ്പെടുത്ത തീരുമാനങ്ങളിൽനിന്നും പിന്നോട്ടില്ല. വിധി നടപ്പാക്കുന്ന കാര്യത്തിൽ സാവകാശം, ആചാരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ദേവസ്വം ബോർഡ് കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു. ആദ്യ ഘട്ടത്തിൽതന്നെ ബോർഡ് ഇത്തരത്തിൽ നീക്കം നടത്തിയിരുെന്നങ്കിൽ നിലവിലെ സാഹചര്യങ്ങൾ ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ നടക്കുന്നത് ആചാരങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന നാമജപയജ്ഞങ്ങൾ മാത്രമാണ്. ചൊവ്വാഴ്ച കൊട്ടാരത്തിെൻറ നേതൃത്വത്തിൽ ഇരുചക്രവാഹന ഘോഷയാത്ര പന്തളത്തുനിന്ന് നിലക്കലിലേക്ക് പോകുമെന്നും അറിയിച്ചു.
‘സർക്കാറിന് 24 മണിക്കൂർ കൂടി സമയം, പരിഹരിച്ചില്ലെങ്കിൽ പുതിയ സമരമുഖം’
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ രീതിയിൽ പുതിയ സമരമുഖം തുറക്കുമെന്ന് ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിെൻറ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനില്ല. സർക്കാർ തന്ത്രി കുടുംബവുമായി നടത്തുന്ന ചർച്ചയിൽ വിശ്വാസമില്ല. നട തുറക്കുന്ന 18ന് വിശ്വാസികൾ എന്തുനിലപാട് സ്വീകരിച്ചാലും ബി.ജെ.പി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും പ്രശ്നം ഭരണഘടനയോ സുപ്രീംകോടതിയോ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മാത്രമാണെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെ കണ്ട് സർക്കാർ റിവ്യൂ ഹരജി നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. മതേതരത്വത്തിെൻറ പേരിൽ അമ്പലങ്ങളെ തകർക്കാൻ സി.പി.എം ശ്രമിക്കുന്നു. ശബരിമലയിൽ തൊടാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകൾക്കോ ക്രിസ്ത്യൻ സമുദായത്തിനോ സമാനവിഷയമുണ്ടായാൽ ഇതേ നിലപാട് സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.െജ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. എം.ടി. രമേശ്, ശോഭാസുേരന്ദ്രൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, രാജൻബാബു, പൊന്നപ്പൻ, കുരുവിള മാത്യൂസ്, നീലകണ്ഠൻ മാസ്റ്റർ, പി.സി. തോമസ്, മെഹബൂബ് എന്നിവർ സംബന്ധിച്ചു. മാർച്ചിെൻറ അവസാനദിവസം പട്ടത്ത് നിന്നാണ് യാത്ര തുടങ്ങിയത്.
കൊച്ചിന് ദേവസ്വം ബോര്ഡ് ഉപദേശക സമിതി ഭാരവാഹികളുടെ യോഗം തടസ്സപ്പെട്ടു
തൃശൂർ: ഒരു വിഭാഗത്തിെൻറ ബഹളത്തെത്തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുടെ യോഗം തടസ്സപ്പെട്ടു. ശബരിമല വിവാദങ്ങളും സർക്കാർ നിലപാടും വിശദീകരിക്കുന്നതിനിടെ ഒരു വിഭാഗം എഴുന്നേറ്റ് ബഹളമുണ്ടാക്കി മൈക്ക് ഓഫ് ചെയ്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വടക്കുന്നാഥ ക്ഷേത്രത്തിലെ അന്നദാനമണ്ഡപത്തിലായിരുന്നു മുഖാമുഖം എന്ന പേരിൽ പരിപാടി. സ്വാഗതം പറഞ്ഞ അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ അനുകൂലിച്ച് സംസാരിച്ചത്. വിവാദങ്ങൾ അനവസരത്തിലാണെന്നും രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞതോടെ ഒരു വിഭാഗം ബഹളത്തോടെ എതിർപ്പുയർത്തി എഴുന്നേറ്റു. സി.പി.എം നയമാണ് ബോർഡ് നടപ്പാക്കുന്നതെന്നും ഇത് വിശ്വാസികളുടെ പ്രശ്നമാണെന്നും അവർ ആരോപിച്ചു. ഒരു വിഭാഗം അവരോട് ഇരിക്കാൻ പറഞ്ഞെങ്കിലും ബഹളം തുടർന്നുമൈക്ക് ഓഫാക്കി. ഇതിനെതിരെ മറ്റൊരു വിഭാഗം എഴുന്നേറ്റു. അതോടെ പരസ്പരം തർക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.