തിരുവനന്തപുരം: കേരള പൊലീസിലെ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവികൾ രഹസ്യയോഗം ചേർന്നു. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് യോഗം ചേർന്നാൽ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു യോഗം.
എന്നാൽ, യോഗതീരുമാനം വാട്സ്ആപിലൂടെ അംഗങ്ങൾക്ക് കൈമാറിയത് ചോർന്നു. പെങ്കടുത്ത പൊലീസുകാരുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലം, ഇപ്പോൾ സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമാണോ തുടങ്ങിയ വിശദാംശങ്ങളും ശേഖരിക്കും. കുറച്ചുനാളായി പൊലീസിെല സംഘ്പരിവാർ സെൽ നിർജീവമായിരുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ, കടുത്ത ആർ.എസ്.എസുകാരുടെ കൂട്ടായ്മയുണ്ടാക്കി മുന്നോട്ട് പോകാൻ മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചു.
സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലും പൊലീസിലെ സംഘ്പരിവാർ അനുഭാവികളിൽ ചിലരുടെ സാന്നിധ്യത്തിലും അനൗപചാരിക യോഗം നടത്തി. മുമ്പുണ്ടായിരുന്ന ‘തത്ത്വമസി’ ഗ്രൂപ് സജീവമാക്കാനാണ് കന്യാകുമാരിയിലെ യോഗത്തിെൻറ പ്രധാന തീരുമാനം. തത്ത്വമസിയുടെ പ്രസിഡൻറായി ഗോപകുമാറിനെയും സെക്രട്ടറിയായി രാജേഷിനെയും ട്രഷററായി പ്രശാന്തിനെയും ജനറൽ കൺവീനറായി ശ്യാമിനേയും 16 അംഗങ്ങളുൾപ്പെട്ട പ്രവർത്തനസമിതിയെയും അന്ന് തെരഞ്ഞെടുത്തു. തത്ത്വമസി യോഗ ആൻഡ് മെഡിറ്റേഷൻ ഗ്രൂപ് രൂപവത്കരിച്ച് പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പിെൻറ പ്രവർത്തനസമിതിയംഗങ്ങളിൽനിന്ന് മാസവരിയായി 100 രൂപ ഈടാക്കാനും തീരുമാനിച്ചു. ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിൽ ഓരോ മാസവും യോഗ നടത്താനും പ്രവർത്തനസമിതി േചരാനും തീരുമാനമുണ്ട്.
1000 രൂപ മാസതവണകളായി 11 മാസംകൊണ്ട് അവസാനിക്കുന്ന രണ്ടു നറുക്കെടുപ്പ് ചിട്ടികൾ ആരംഭിക്കും. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്തുന്നതുൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയായിരുന്നു യോഗം. റിപ്പോർട്ട് ലഭിച്ചശേഷം പെങ്കടുത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.