ലൈംഗികാതിക്രമം: ഏഴുപേർക്കെതിരായ പരാതിയിൽ നടിയുടെ മൊഴിയെടുത്തു

കൊച്ചി: മുകേഷ് ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിയുടെ മൊഴി കൊച്ചിയിൽ രേഖപ്പെടുത്തി. ഇവരുടെ ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. ഡി.ഐ.ജി എസ്. അജിത ബീഗം, കോസ്റ്റല്‍ പൊലീസ് എ.ഐ.ജി ജി. പൂങ്കുഴലി എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.

ഏഴുപേർക്കെതിരായ പരാതിയായതിനാൽ മൊഴിയെടുപ്പ് ഏറെനേരം നീണ്ടു. രാവിലെ പത്തരക്കാണ് അന്വേഷണസംഘം നടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയത്. ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആർ രേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്. സിനിമ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതെന്നും ഇതിനു പിന്നാലെ നടപടിയുണ്ടാകുമെന്നും ഡി.ഐ.ജി അജിത ബീഗം മാധ്യമങ്ങളോട് പറഞ്ഞു.

പരാതികളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിഗണനയിലാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. പരാതികളുടെ എഫ്.ഐ.ആർ അതത് ലോക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്യുകയെന്നും ഇവയെല്ലാം ഏകോപിപ്പിച്ചാണ് അന്വേഷണം നടത്തുകയെന്നും അവർ കൂട്ടിച്ചേർത്തു. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നീ നടന്മാരുൾപ്പെടെ ഏഴുപേർക്കെതിരെയാണ് പരാതി.

Tags:    
News Summary - Sexual harassment: The statement of the actress was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.