താൻ പ്രസവിച്ചതെന്ന് വീട്ടുകാരെ ധരിപ്പിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് ഷമീന

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് പാലക്കാട് കൊടുവായൂർ സ്വദേശിയായ 34 കാരി ഷമീന. കുട്ടികളില്ലാത്ത ഇവർ, ഗർഭിണിയാണെന്ന് ഭർതൃവീട്ടുകാരോടും നാട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു.

കൊടുവായൂരിലെ വീട്ടിൽ വെച്ചാണ് ഷമീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇ​പ്പോൾ അറസ്റ്റ് രേഖപ്പെടുത്തി. പൊള്ളാച്ചി സർക്കാർ ആശുപ​ത്രിയിൽ നിന്നാണ് നാലു ദിവസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയത്. മാതാവ് ദിവ്യ ഉറങ്ങുമ്പോഴായിരുന്നു കുഞ്ഞിനെ തട്ടിയെടുത്തത്.

ഗർഭിണിയാണെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരെ പറ്റിച്ച പ്രതി കഴിഞ്ഞ ദിവസം പ്രസവിച്ചുവെന്നും കുഞ്ഞ് ഐ.സി.യുവിലാണെന്നും പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുന്നതിന് വേണ്ടി പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയും സഹായിയും പൊള്ളാച്ചി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഉണ്ടായിരുന്നു.

Tags:    
News Summary - Shamina said, she kidnapped the baby to convince her family that she gave birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.