കണ്ണൂർ: ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസത്തിൽ ബാലഗോകുലത്തിെൻറ നേതൃത്വത്തിലുള്ള ശോഭായാത്രക്ക് ബദൽപരിപാടികൾ നടത്താനുള്ള സി.പി.എം തീരുമാനത്തിനെതിരെ ആർ.എസ്.എസിെൻറ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി ശാന്തത നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ സമാധാനം തകർന്നാൽ ഉത്തരവാദി സി.പി.എമ്മും പൊലീസും മാത്രമായിരിക്കുമെന്ന് ആർ.എസ്.എസ് ജില്ല നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശോഭായാത്ര നടക്കുന്ന െസപ്റ്റംബർ 12ന് ‘മഹദ്ജന്മങ്ങൾ മാനവനന്മക്ക്’ എന്ന സന്ദേശമുയർത്തി സി.പി.എം നടത്തുന്ന പരിപാടി സമാധാനാന്തരീക്ഷം തകർക്കാനിടയാക്കുമെന്ന് ആർ.എസ്.എസ് ആരോപിച്ചു. രണ്ടു വർഷമായി സി.പി.എം ഇത്തരം നീക്കങ്ങൾ തുടരുകയാണ്. 2015ൽ ഒാണാഘോഷ സമാപനമെന്നപേരിലും 2016ൽ ചട്ടമ്പി സ്വാമിദിനമെന്ന പേരിലും സി.പി.എം സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇൗ വർഷവും സി.പി.എമ്മിെൻറ പരിപാടിയുണ്ടെന്നറിയിച്ച് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും ബാലഗോകുലത്തിെൻറ പരിപാടിക്ക് അനുമതി നിഷേധിക്കുന്നതായും ശോഭായാത്രയുടെ സമയക്രമം നിയന്ത്രിക്കുന്നതായും ആർ.എസ്.എസ് നേതൃത്വം ആരോപിച്ചു.
കൊട്ടിയൂരിൽ ശോഭായാത്രക്ക് പൊലീസ് അനുവദിച്ച സമയക്രമം തെറ്റിക്കുകയാണെങ്കിൽ അനുമതിക്ക് അപേക്ഷനൽകിയ ആളുൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിയെടുക്കുമെന്നറിയിച്ച് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം പൊലീസിനെ ഉപയോഗിച്ച് ശോഭായാത്രയുടെ ശോഭ കെടുത്താൻ നടത്തുന്ന ശ്രമം നടക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
ഹിന്ദു െഎക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി എന്നിവർ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നവരല്ലെന്ന് പറഞ്ഞ പി. ജയരാജൻ ആരാണ് ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലേങ്കരി ആവശ്യപ്പെട്ടു.
എന്നാൽ, സി.പി.എം ശോഭായാത്രകൾ തടസ്സപ്പെടുത്തുന്നുവെന്ന ആർ.എസ്.എസിെൻറ വാദം ശരിയല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ കഴിഞ്ഞദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.