കെ. രാധാകൃഷ്ണനെ തള്ളി സീതാറാം യെച്ചൂരി

ന്യുഡല്‍ഹി: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്ണന്‍ അങ്ങനെ പറയരുതായിരുന്നു. സംഭവിച്ചത് സംഭവിച്ചു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും യെച്ചൂരി അറിയിച്ചു. 

കളമശേരി, വടക്കാഞ്ചേരി വിഷയങ്ങളില്‍ ആരോപണ വിധേയര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകും. സ്ത്രീപുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. നേരത്തേ രാധാകൃഷ്ണനെ തള്ളി സി.പി.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തിയിരുന്നു. രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് ബൃന്ദ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഭവത്തില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ബാബുരാജ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ രാധാകൃഷ്ണനെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - sitharam yechuri against k radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.