ഗുജറാത്ത് നരഹത്യ: മോദിയുടെ പങ്ക് മറച്ചുവെക്കാനാകില്ല -സോളിഡാരിറ്റി

കോഴിക്കോട്: ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോരപുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ചുവെക്കാനാവില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പ്രസ്താവനയിൽ പറഞ്ഞു. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി.

ഗുജറാത്ത് മുസ്‍ലിം വംശഹത്യക്ക് നേതൃത്വം നൽകിയത് മറച്ചുവെക്കുന്ന പ്രചാരണങ്ങളിലൂടെ ആഗോളതലത്തിൽ മോദി നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന ഇമേജിന് ബി.ബി.സി ഡോക്യുമെന്ററി കോട്ടം തട്ടിക്കുമെന്ന ഭയമാണ് വിഡിയോ യൂട്യൂബിൽനിന്ന് പിൻവലിപ്പിക്കാനും അതിന്റെ പിന്നിലുള്ളവരെ ആക്ഷേപിക്കാനും ഭരണകൂടം ശ്രമിക്കുന്നതിനുപിന്നിൽ.

കേവല വിലക്കുകൾ കൊണ്ട് യാഥാർഥ്യങ്ങളെ മൂടി വെക്കാനാകില്ലെന്നും ഭരണകൂട യുക്തിയെ മറികടന്നുകൊണ്ട് വംശഹത്യ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കാൻ സിവിൽ സമൂഹത്തിന് ഇത്തരം ഡോക്യുമെന്ററികൾ പ്രചോദനമാകേണ്ടതുണ്ടെന്നും സുഹൈബ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Solidarity on gujarat riot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.