തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനത്തിൽ ഒന്നാം ഭാഷ പാർട്ട് ഒന്ന് മലയാളം ചോദ്യങ്ങൾ മധുരതരമെന്ന് വിദ്യാർഥികൾ. ആദ്യപരീക്ഷ തന്നെ നന്നായി എഴുതാൻ സ ാധിച്ചത് ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് അധ്യാപകരും പറയുന്നു. ശരാശരി നിലവാര ത്തിലുള്ള വിദ്യാർഥികൾക്കുപോലും നന്നായി എഴുതാവുന്ന ചോദ്യങ്ങളായിരുന്നു മലയാളത്തിലുണ്ടായിരുന്നതെന്നും അധ്യാപകർ പറയുന്നു. എന്നാൽ, പതിവിന് വിപരീതമായി ഒന്നാംഭാഷ അറബി ചോദ്യങ്ങൾ വിദ്യാർഥികളെ കുഴപ്പിച്ചു. ചോദ്യകർത്താവിെൻറ അറിവും ഭാഷാ പാണ്ഡിത്യവും പ്രകടിപ്പിച്ച ചോദ്യങ്ങൾ പലതും വിദ്യാർഥികൾക്ക് ഉത്തരമെഴുതാൻ കഴിയുന്നവയായിരുന്നില്ലെന്നും അധ്യാപകർ പറയുന്നു.
അറബി ചോദ്യേപപ്പർ സംബന്ധിച്ച് അറബി അധ്യാപക സംഘടനകളായ കേരള അറബിക് മുൻഷീസ് അസോസിയേഷനും കെ.എ.ടി.എഫും വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച ഒന്നാം ഭാഷ പാർട്ട് രണ്ടിെൻറ പരീക്ഷ നടക്കും. ഹയർ സെക്കൻഡറിക്കൊപ്പം രാവിലെ എസ്.എസ്.എൽ.സി പരീക്ഷയും നടത്തുന്നതിനാൽ ഏറെ കരുതലോടെയായിരുന്നു പരീക്ഷാകേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ. അതേ സമയം, എസ്.എസ്.എൽ.സി ചോദ്യേപപ്പർ രാവിലെ ആറു മുതൽ സ്കൂളിലെത്തിക്കുന്ന പുതിയ പരിഷ്കാരം അധ്യാപകരെയും ജീവനക്കാരെയും വലച്ചു. ട്രഷറി/ ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പർ രാവിലെ ആറു മുതൽ വിതരണം തുടങ്ങണമായിരുന്നു. രാവിലെ എട്ടരക്കുമുമ്പ് വിതരണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു. ട്രഷറി/ ബാങ്ക് ജീവനക്കാർ, സ്കൂളിലെ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെയാണ് ഇത് ബുദ്ധിമുട്ടിലാക്കിയത്. രാവിലെ ആറിനെത്താൻ പലരും പുലർച്ച തന്നെ വീട്ടിൽനിന്ന് പുറപ്പെട്ടു.
9.45ന് നടക്കുന്ന പരീക്ഷക്കാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസ് ആറുമണി മുതൽ വിതരണം ചെയ്യുന്നതെന്നാണ് അധ്യാപകരുടെ പരാതി. ഹയർ സെക്കൻഡറിയുടെ ചോദ്യേപപ്പർ ദിവസങ്ങളായി സ്കൂളിൽ സൂക്ഷിച്ചിരിക്കുേമ്പാഴാണ് എസ്.എസ്.എൽ.സിയുടേത് ലോക്കറിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്. പ്രഫഷനൽ കോഴ്സുകൾക്കുൾപ്പെടെയുള്ള അടിസ്ഥാന യോഗ്യതയായ ഹയർ സെക്കൻഡറി പരീക്ഷയെക്കാൾ എന്ത് പ്രാധാന്യമാണ് എസ്.എസ്.എൽ.സിക്കുള്ളതെന്ന് അധ്യാപകർ ചോദിക്കുന്നു. കഴിഞ്ഞ വർഷം വരെ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷമായതിനാൽ ഈ പ്രശ്നമില്ലായിരുന്നു. പരീക്ഷ രാവിലെയാക്കിയപ്പോൾ ചോദ്യക്കടലാസ് സൂക്ഷിക്കുന്നത് സ്കൂളിലേക്ക് മാറ്റിയില്ല. ഇതാണ് പ്രശ്നമായതെന്നും അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.