തൃശൂർ: ഇടുക്കി അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ. തൃശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞ ഇയാൾ അടിമാലിയിൽ നിന്ന് കടന്നുകളയുകയായിരുന്നു.
കടുത്ത വയറുവേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് അറിയുന്നത്. രണ്ടാനച്ഛനും അമ്മയും കൂടിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. 15 വർഷം മുമ്പാണ് പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തൽ.
അടിമാലിയിൽ ഹോട്ടൽ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയാണെന്ന് പറഞ്ഞാണ് താമസിച്ചിരുന്നത്. പ്രതിയുടെ മേൽവിലാസം വ്യാജമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.