ന്യൂഡൽഹി: മരട് ഫ്ലാറ്റ് ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിെവക്കാൻ ഫ്ലാറ്റ് നിർമാതാക്കളോട് സുപ്രീംകോടതി നിർദേശിച്ചു. നിർമാതാക്കളായ ജെയിൻ ഹൗസിങ്, കായലോരം ഗ്രൂപ്പുകളോടാണ് 18.5 കോടി രൂപ കെട്ടിവെക്കാൻ ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തുക കണക്കാക്കിയത്. ജെയിൻ ഹൗസിങ് 12.24 കോടി രൂപയും കായലോരം ആറു കോടി രൂപയുമാണ് കെട്ടിവെക്കേണ്ടത്. ഹോളിഫെയ്ത്ത് ഉടമകൾ നൽകേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. പരിസ്ഥിതി നിയമലംഘനത്തെ തുടർന്ന് സുപ്രീകോടതി ഉത്തരവനുസരിച്ചാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത്.
പണം കൈമാറുന്നതോടെ വിജിലൻസ് അന്വേഷണം ഉൾെപ്പടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അമിക്കസ് ക്യുറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സംവിധായകൻ മേജർ രവി ചീഫ് സെക്രട്ടറിക്ക് എതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹരജി ഹൈകോടതിയുടെ പരിഗണനക്ക് വിടണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സുപ്രീംേകാടതി അമിക്കസ് ക്യുറിയുടെ റിപ്പോർട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.