ഒാടിക്കൊണ്ടിരുന്ന ബസിലിരുന്നാണ് കണ്ടക്ടർ ആ കാഴ്ച കണ്ടത്. റോഡ് വക്കിൽ വയോധികെൻറ കൈ പിടിച്ച് ഒരു പെൺകുട്ടി നിൽക്കുന്നു. ബസ് അടുത്തെത്തിയപ്പോൾ അവൾ നിർത്തണമെന്ന് ആംഗ്യം കാട്ടുകയും വിളിച്ച് പറയുകയും ചെയ്തു. അൽപ്പം മുന്നിലേക്ക് പോയാണ് ബസ് നിന്നത്. വയോധികനെ വഴിയരികിൽ നിർത്തിയിട്ട് അവൾ ബസിന് പിന്നാലെ ഒാടി. ]
എവിടേക്കാണ് പോകുന്നതെന്ന് കണ്ടക്ടറോട് ചോദിച്ച് മനസിലാക്കി. വീണ്ടും തിരിച്ച് അന്ധനായ മനുഷ്യെൻറ അടുത്തേക്ക് ഒാടി. അദ്ദേഹത്തെ കൈപിടിച്ച് ബസിനടുത്തേക്ക് കൊണ്ടുവന്ന് വാതിൽ തുറന്ന് കയറ്റിവിട്ടു. അവളുടെ ഒാട്ടങ്ങളും പ്രയത്നങ്ങളുമെല്ലാം തൊട്ടടുത്തുള്ള കെട്ടിടത്തിൽനിന്ന് ചിലർ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ആരാണാ സെയിൽസ് ഗേൾ
പിന്നീട് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ആ സെയിൽസ് ഗേൾ ആരാണെന്ന് കണ്ടെത്തിയത്. അവളുടെ പേര് സുപ്രിയ. തിരുവല്ല ജോളി സിൽക്സിലെ ജോലിക്കാരിയാണവർ. ഇനി നടന്നതെന്താണെന്ന് സുപ്രിയ തന്നെ വിശദീകരിക്കുന്നു.
‘ജോലി കഴിഞ്ഞ് വീട്ടിേലക്ക് പോകാൻ ഭർത്താവിനെ കാത്തുനിന്നപ്പോഴാണ് വടിയുമായി ഒരു മനുഷ്യൻ റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്. വാഹനങ്ങളോ നടന്നുപോകുന്ന മനുഷ്യരോ അദ്ദേഹശത്ത ശ്രദ്ധിക്കുന്നില്ല. താൻ ഒാടി അടുത്തേക്ക്ചെന്ന് അേദ്ദഹത്തെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു.
എവിടേക്ക് പോകേണ്ടതെന്ന് ചോദിച്ചു. അപ്പോഴാണ് ബസ് വരുന്നത് കണ്ടത്. എങ്ങോട്ടാണ് പോകുന്നതെന്ന് ഉറപ്പിക്കാനാണ് ബസിനടുത്തേക്ക് ഒാടിയത്. പിന്നെ തിരിച്ചുവന്ന് വയോധികനെ കൈപിടിച്ച് കൊണ്ടുവന്ന് ബസിൽ കയറ്റിവിട്ടു’.
ഇത് ചെയ്യുേമ്പാൾ ആരെങ്കിലും കാണുന്നുണ്ടെന്നോ അതിത്ര വൈറലാകുമെന്നോ കരുതിയിരുന്നില്ല. തെൻറ അച്ഛനാണ് റോഡിന് നടുവിൽ പെട്ടുപോയതെന്നാണ് ആദ്യം അദ്ദേഹെത്ത കണ്ടപ്പോൾ തോന്നിയത്. താൻ ചെയ്തത് ഒരു മകളുടെ കടമയാണെന്ന് മാത്രമെ വിചാരിക്കുന്നുള്ളൂവെന്നും സുപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.