കൊച്ചി: സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്നക്ക് നിരവധി ബാങ്കുകളിൽ നിക്ഷേപമുള്ളതായി എൻ.ഐ.എ. ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലും ലോക്കറുകളിലും ഇവർ വലിയ തോതിൽ പണവും ആഭരണങ്ങളും നിക്ഷേപിച്ചതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കുറ്റകൃത്യത്തിൽനിന്ന് ലഭിച്ചതടക്കമുള്ള അനധികൃത വരുമാനം ഇതിൽപെടും.
സ്വപ്നയെ ചോദ്യം ചെയ്ത് ഇതിെൻറ രേഖകൾ ശേഖരിച്ചിട്ടുണ്ട്. കൃത്യത ഉറപ്പുവരുത്താൻ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനയിൽ സ്വപ്നയിൽനിന്ന് ആറ് മൊബൈൽ ഫോണും രണ്ട് ലാപ്ടോപ്പും പിടിച്ചെടുത്തു. ഇതിൽ രണ്ട് മൊബൈൽ ഫോൺ ഫേസ്ലോക്ക് ചെയ്തതാണ്. സാക്ഷികളുടെ സാന്നിധ്യത്തിൽ ഇവ തുറന്നുപരിശോധിച്ചു.
കുറ്റകൃത്യത്തിെൻറ ഗൂഢാലോചനക്കും വിവരങ്ങൾ കൈമാറാനും ടെലിഗ്രാം ആപാണ് ഉപയോഗിച്ചത്. സ്വപ്ന സുരേഷിെൻറ വാട്സ്ആപ് ചാറ്റ് മെസേജുകൾ പരിശോധിച്ചതിൽ ചിലത് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് സി-ഡാകിെൻറ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തു.
നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട മെസേജുകളും ഇതിലുണ്ട്. സ്വപ്നയുടെയും സന്ദീപിെൻറയും സമൂഹമാധ്യമ അക്കൗണ്ടുകളിലെയും ഇ-മെയിലിലെയും വിശദാംശം ശേഖരിച്ചുവരുകയാണ്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്വർണം കൈമാറിയിരുന്നതിെൻറയും ഗൂഢാലോചന നടത്തിയതിെൻറയും സ്ഥലങ്ങൾ സന്ദീപ് നായരും അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പ്രതികൾ ഗൂഢാലോചനക്ക് സംഘടിച്ച ചിത്രങ്ങൾ ഉണ്ടെന്ന് കരുതുന്ന ഡി.വി.ആർ കസ്റ്റഡിയിലെടുത്തതായും എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.