കൊല്ലൂരിൽ ഒഴുക്കിൽപെട്ട തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം കണ്ടെടുത്തു

ബംഗളൂരു: കൊല്ലൂർ ശ്രീമുകാംബിക ക്ഷേത്രം സന്ദർശിക്കാനെത്തി സൗപർണിക നദിയിൽ ഒഴുക്കിൽപെട്ട മലയാളിയായ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശിനി ശാന്തി ശേഖരൻ (42) ആണ് മരിച്ചത്. 14 അംഗ സംഘത്തോടൊപ്പം തീർഥാടനത്തിന് എത്തിയതായിരുന്നു അവർ.

ഞായറാഴ്ച ക്ഷേത്രത്തിൽ പൂജ കഴിഞ്ഞശേഷം സൗപർണിക നദിയോട് ചേർന്ന സ്നാന ഘട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഭർത്താവ് മുരുകൻ, മകൻ ആദിത്യ എന്നിവരും കൂടെയുണ്ടായിരുന്നു. ആദിത്യ കാൽ വഴുതി വീണതോടെ മുരുകനും ശാന്തിയും രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ ശാന്തി ഒഴുക്കിൽപെട്ടു.

മുരുകനെയും ആദിത്യയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ശാന്തിയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ടാണ് കണ്ടെടുത്ത്. മൂകാംബിക ക്ഷേത്രത്തിലെ സ്നാനഘട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കിട്ടിയത്.

Tags:    
News Summary - The body of a Thiruvananthapuram native was found in Kollur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.