കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രെൻറ ആദ്യ നിയമനവും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. 2017 നവംബർ 20ന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അന്നത്തെ ഗവർണർ പി. സദാശിവത്തിന് വി.സി നിയമനത്തിന് നൽകിയത് ഡോ. ഗോപിനാഥ് രവീന്ദ്രെൻറ പേര് മാത്രമാണ്. മൂന്നുമുതൽ അഞ്ചുവരെ പേരുകൾ അടങ്ങിയ പാനൽ നൽകണമെന്നതാണ് യു.ജി.സി ചട്ടം.
അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം സെർച്ച് കമ്മിറ്റിയുടെ ശിപാർശ എതിർപ്പില്ലാതെ സ്വീകരിക്കുകയായിരുന്നു. അതിനാൽ, അന്ന് ഇതേക്കുറിച്ച് പുറംലോകം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ യു.ജി.സി ചട്ടം ലംഘിച്ചുള്ള വി.സി നിയമനം ചർച്ചയുമായില്ല.
ഒറ്റപ്പേരുള്ള ശിപാർശ ഗവർണർക്ക് നൽകിയ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ നോമിനിയായി അന്നത്തെ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, യു.ജി.സി പ്രതിനിധിയായി പ്രഫ. പി. ബൽറാം, സിൻഡിക്കേറ്റ് നോമിനിയായി ഡോ. പി.എം. രാജൻ ഗുരുക്കൾ എന്നിവരായിരുന്നു അംഗങ്ങൾ. ആദ്യനിയമനത്തിലെ ചട്ടലംഘനം കൂടി പുറത്തുവന്നതോടെ ഗോപിനാഥ് രവീന്ദ്രനെതിരായ പ്രതിഷേധത്തിന് തീവ്രത കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.