യുവതിയുടെ 13.50 ലക്ഷം രൂപ പൊലീസുകാരൻ തട്ടിയെടുത്തു

കോന്നി: കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി നിർദേശപ്രകാരം റാന്നി പൊലീസ് കേസെടുത്തു. കോന്നി സ്റ്റേഷനിലെ ഡ്രൈവറായ തേക്കുതോട് സ്വദേശി ബിനുകുമാർ റാന്നി സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. റാന്നി അങ്ങാടി സ്വദേശിയായ യുവതിയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

ഇരുവരുമായി പരിചയത്തിലായശേഷം യുവതി വാഹനം വാങ്ങാൻ ഒരുങ്ങവെ തന്‍റെ കൈവശം ഇന്നോവ ക്രിസ്റ്റ ഉണ്ടെന്നും ഇത് നൽകാമെന്നും വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാൽ, വാഹനമോ പണമോ തിരികെ നൽകിയില്ല. സ്വകാര്യ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാഹനത്തിന് പണം നൽകിയതെന്ന് യുവതി പറഞ്ഞു.

Tags:    
News Summary - The policeman stole Rs 13.50 lakh from the woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.