അജിത് കിഷന്‍ പെരേര

കോടതിവളപ്പിൽനിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശിയെ കണ്ടെത്താനായില്ല

തൃശൂർ: കേസിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കോടതിവളപ്പിൽനിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശിയെ പത്തു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. തിരച്ചിൽ വിഫലമായതോടെ വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന അഭ്യർഥനയുമായി തൃശൂര്‍ വെസ്റ്റ് ടൗണ്‍ പൊലീസ് രംഗത്തെത്തി. വിവിധ കേസുകളിലുള്‍പ്പെട്ട അജിത് കിഷന്‍ പെരേരയാണ് (51) ജൂലൈ 24ന് തൃശൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

ലഹരിമരുന്ന് കേസിൽ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ജൂണിലാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ ലഹരിമരുന്ന്, മൊബൈൽ ഉപയോഗം എന്നിവ പിടിക്കപ്പെട്ടതോടെ ആ കേസിൽ ഹാജരാക്കാനാണ് അയ്യന്തോളിലെ കോടതിയിലേക്ക് കൊണ്ടുവന്നത്. 160 സെന്‍റിമീറ്റര്‍ ഉയരവും ഇരുനിറവുമുള്ള ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ വെസ്റ്റ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131, 9446465345. ഇ-മെയില്‍ shotownwsttsr.pol@kerala.gov.in

Tags:    
News Summary - The Sri Lankan who escaped from the court premises could not be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.