തിരുവനന്തപുരം: സംസ്ഥാനം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് കടമെടുപ്പെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തമാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ്. വാർഷിക പദ്ധതിയിൽ കൂടുതൽ ചെലവ് വരുന്ന മാസങ്ങൾ കൂടിയാണ് വരാനിരിക്കുന്നത്.
കടപ്പത്ര ലേലം ഒക്ടോബർ 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. കിഫ്ബി അടക്കം ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതുമൂലം കടമെടുക്കാനും സംസ്ഥാനം പ്രയാസപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.