തിരുവനന്തപുരം: വിവാദ വിഷയങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും സജീവമാകുേമ്പാൾ എതിരാളികളുടെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ സോഷ്യൽ എൻജിനീയറിങ്ങുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയും ഭൂരിപക്ഷ ധ്രുവീകരണ ആരോപണവും കടുപ്പിച്ചതിന് പിന്നാലെ കോവിഡ് വ്യാപനവും സ്വർണക്കടത്തും പിൻവാതിൽ നിയമനവും ഉന്നയിച്ച് പ്രചാരണത്തിൽ യു.ഡി.എഫ് ഒരുപടി മുന്നിലാണ്. സ്വർണക്കടത്തും കോവിഡ് വ്യാപനവും ഭരണത്തിലെ ക്രമക്കേടും ആയുധമാക്കി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷെൻറ തണലിൽ എൻ.ഡി.എയും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി. എന്നാൽ, വിവാദങ്ങൾക്ക് തലവെക്കാതെ മുന്നാക്ക സംവരണത്തിനൊപ്പം നാടാർ സംവരണവും നടപ്പാക്കിയും ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി വികസനചർച്ച നടത്തിയും നിശ്ശബ്ദമായാണ് മുഖ്യമന്ത്രിയുടെ നീക്കം.
നാടാർ വിഭാഗത്തിലെ സംവരണ ആനുകൂല്യമല്ലാത്ത വിഭാഗത്തെ പരിധിയിൽ ഉൾപ്പെടുത്തിയതുവഴി സംവരണവിരുദ്ധരെന്ന പഴി മറികടക്കുകയാണ് ലക്ഷ്യം. തങ്ങൾ അവശവിഭാഗങ്ങൾക്കൊപ്പമെന്നും വാദിക്കാം. തിരുവനന്തപുരത്ത് കോൺഗ്രസിെൻറ േവാട്ട് ബാങ്കായ സമുദായത്തിലേക്ക് കടന്നുകയറാനാണ് ശ്രമം. ഇതുമൂലം തലസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വം സമുദായ അധ്യക്ഷരുടെ ആസ്ഥാനങ്ങൾ സന്ദർശിക്കുേമ്പാഴാണ് കോൺഗ്രസിനൊപ്പമുള്ള ചെറിയ സമുദായങ്ങളിലേക്ക് കടക്കാൻ സി.പി.എം ശ്രമം.
നിലവിൽ ബി.ജെ.പിയോട് അടുത്തുനിൽക്കുന്ന സമുദായത്തിലേക്കും അനുനയശ്രമത്തിന് തുടക്കമിട്ടിട്ടുണ്ട്. മുന്നാക്ക സംവരണം വഴി കോൺഗ്രസ്, ബി.ജെ.പി അനുകൂല നായർ സമുദായത്തിലും സവർണ ക്രൈസ്തവ വിഭാഗത്തിലുമുള്ള എൽ.ഡി.എഫ് വിരുദ്ധ വോട്ടുകൾ നിഷ്പക്ഷമാക്കാനെങ്കിലും ആകുമെന്നാണ് വിലയിരുത്തൽ. വികസനവുമായി ബന്ധപ്പെട്ട് 50 ഒാളം ക്രൈസ്തവ സഭാ മേലധ്യക്ഷരുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ചയും നടക്കുകയാണ്. വികസനനിർദേശങ്ങൾ മാത്രം ചർച്ച ചെയ്യുേമ്പാഴും സഭാ വിഭാഗങ്ങളുമായുള്ള രസതന്ത്രം ശരിയാക്കൽകൂടി പിന്നണിയിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.