കോട്ടയം: ഒരു കാമ്പസിൽ ഒറ്റ വിദ്യാർഥി സംഘടനയെന്ന നിലപാട് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത് എം.ജി. കോളജ് അടക്കമുള്ള ചില കലാലയങ്ങളിൽ ഇൗ സ്ഥിതിയുണ്ട്. ഒരു കാമ്പസിലെ മുഴുവൻ വിദ്യാർഥികളും ആ സംഘടനയുടെ ആശയത്തെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായാൽ ഇത് അനുവദിക്കാം. മർദിച്ചോ ഭീഷണിപ്പെടുത്തിയോ ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത് ശരിയല്ല.
എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ജനാധിപത്യപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതി ഒരിടത്തും ഉണ്ടാകരുത്. യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.