തിരുവനന്തപുരം: പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ ആക്ഷേപിക്കുന്ന രീതിയിലുള്ള തമാശകളും ട്രോളുകളും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതര സംസ്ഥാന തൊഴിലാളികൾക്കുവരെ എ പ്ലസ് കിട്ടിയെന്നാണ് പരിഹാസം. തമാശ നല്ലതാണ്.
കുട്ടികളുടെ മനോവീര്യം തകർക്കുകയും മാനസിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന രീതിയിലുള്ള ട്രോളുകൾ സമൂഹം അംഗീകരിക്കില്ല. അവ ഉൽപാദിപ്പിച്ച് പ്രചരിപ്പിക്കുന്നവർ ആസ്വദിക്കുന്നുണ്ടാകാം. ഒരുപാട് കുട്ടികൾ കരഞ്ഞുകൊണ്ട് പരാതിപ്പെട്ടു.
നന്നായി പഠിച്ച് ഉയർന്ന വിജയം നേടിയ തോട്ടം തൊഴിലാളിയുടെ മക്കൾവരെ വിളിച്ച് പരാതി പറയുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.