കോയമ്പത്തൂർ: വിരുതുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുൽ റഹീം (49), അബ്ദുൽ റഹ്മാൻ (57) എന്നിവരാണ് മരിച്ചത്.
അലി അക്ബർ കരീം, അബ്ദുൽ സലീം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ശ്രീവില്ലിപുത്തൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മധുര ഗവ. ആശുപത്രിയിലേക്ക് മാറ്റി. നാഗൂർ ദർഗ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ തിങ്കളാഴ്ച പുലർച്ച മൂന്നോടെ ശ്രീവില്ലിപുത്തൂർ പൊലീസ് പരിശീലന കേന്ദ്രത്തിന് സമീപത്താണ് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. അബ്ദുൽ റഹീമാണ് കാർ ഒാടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.