തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ജനുവരി 31ന് ആരംഭിക്കുന്ന െഎശ്വര്യ കേരളയാത്രക്ക് മുമ്പ് യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ച പൂർത്തീകരിക്കാൻ നീക്കം. ഇതിെൻറ ഭാഗമായി ഘടകകക്ഷികളുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. അതിരഹസ്യമായാണ് ചർച്ച പുരോഗമിക്കുന്നത്. ലീഗുമായി രണ്ട് റൗണ്ട് അനൗപചാരിക ചർച്ചകൾ ഇതിനകം നടന്നു. ഏതെങ്കിലും ഘടകകക്ഷിയെ സീറ്റ് ചർച്ചക്ക് ക്ഷണിക്കുന്ന തീയതി പുറത്തായാൽ ചർച്ച മാറ്റിവെക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ ആരും വിവരങ്ങൾ പരസ്യമാക്കാനും തയാറല്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മധ്യത്തോടെയുണ്ടാകുമെന്ന് സൂചനയുള്ള സാഹചര്യത്തിലാണ് സീറ്റ് വിഭജന ചർച്ച എത്രയുംവേഗം പൂർത്തീകരിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നത്. െഫബ്രുവരി 22 വരെ ചെന്നിത്തല നയിക്കുന്ന കേരളയാത്ര നടക്കുന്നതിനാൽ ചർച്ചകൾക്ക് വേണ്ടത്ര സമയവും ലഭിക്കില്ല. അതിനാൽ ജനുവരി 31ന് മുമ്പ് ഏകദേശ ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സീറ്റ് ചർച്ചകൾക്കായി കക്ഷിനേതാക്കൾ ഏത് സമയത്തും ജനുവരി 30 വരെ തലസ്ഥാനത്ത് ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുഖ്യ ഘടകകക്ഷികളായ മുസ്ലിം ലീഗുമായും കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമായും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉഭയകക്ഷിചർച്ച നടക്കുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റ് ഘടകകക്ഷികളുമായും ചർച്ച നടക്കും.
ആകെയുള്ള 140 സീറ്റുകളിൽ കോൺഗ്രസ്-87, മുസ്ലിം ലീഗ്-24, കേരള കോൺഗ്രസ്-എം-15, ലോക്താന്ത്രിക് ജനതാദൾ-ഏഴ്, ആർ.എസ്.പി-അഞ്ച്, കേരള കോൺഗ്രസ്-ജേക്കബ്-ഒന്ന്, സി.എം.പി-ഒന്ന് എന്നിങ്ങനെയായിരുന്നു യു.ഡി.എഫിൽ കഴിഞ്ഞതവണത്തെ സീറ്റ് വിഭജനം. ലോക്താന്ത്രിക് ജനതാദളും കേരള കോൺഗ്രസ്-എമ്മിലെ ഒരുവിഭാഗവും പിന്നീട് മുന്നണിവിട്ട് എൽ.ഡി.എഫിൽ എത്തി. ഫോർവേഡ് ബ്ലോക്ക് യു.ഡി.എഫിലും എത്തിയിട്ടുണ്ട്. ഇത്തവണ 30 സീറ്റുകൾ വേണമെന്നാണ് മുസ്ലിം ലീഗിെൻറ ആവശ്യം. ഒന്നോ രണ്ടോ സീറ്റുകൾ കൂടി അവർക്ക് ലഭിച്ചേക്കും.
അതേസമയം, സീറ്റുകളുടെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ 'സ്റ്റാറ്റസ്കോ' നിലനിർത്തണമെന്ന ആവശ്യം ഉന്നയിക്കുണ്ടെങ്കിലും പാർട്ടിപിളർന്ന സാഹചര്യത്തിൽ പി.ജെ. ജോസഫിെൻറ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിെൻറ ആവശ്യം അംഗീകരിക്കപ്പെടില്ല. അവർക്ക് പരമാവധി 10 സീറ്റ് മാത്രമേ അനുവദിക്കാൻ ഇടയുള്ളൂ. ആർ.എസ്.പി, കേരള കോൺഗ്രസ്-ജേക്കബ് എന്നീ കക്ഷികൾക്കുള്ള സീറ്റുകൾ പഴയപടി തുടരാനാണ് സാധ്യത. എന്നാൽ, സി.എം.പിക്ക് ഒന്നിന് പകരം രണ്ടും പുതിയ കക്ഷിയായ ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റും നൽകുന്നത് പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.