തിരുവനന്തപുരം: നിയമസഭയില്‍ അംഗമല്ലാത്ത കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരനെതിരെ മുഖ്യമന്ത്രി വളരെ മോശമായ പ്രതികരണമാണ് കഴിഞ്ഞദിവസം നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൊലയാളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞതിനുള്ള ചുട്ടമറുപടിയാണ് സുധാകരന്‍ നല്‍കിയത്.
കൊലയാളി ആണെന്ന് പറഞ്ഞാല്‍ മറ്റെന്ത് മറുപടിയാണ് കൊടുക്കേണ്ടത്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ വടികൊടുത്ത് അടിവാങ്ങുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എം.പിയെകുറിച്ച് മുഖ്യമന്ത്രിക്ക് യോജിച്ച പരാമര്‍ശമല്ല പിണറായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.