പട്ടിക്കാട് (മലപ്പുറം): രാജ്യം എല്ലാവരുടേതുമാണെന്നും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മഹിത പാരമ്പര്യമാണ് നിലനിർത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 61 ാം വാർഷക സമ്മേളനത്തിന്റെ ഭാഗമായ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇസ്ലാമിക കടന്നുകയറ്റമുണ്ടായെന്നത് ഇന്ത്യയുടെ 5000 വർഷത്തെ പാരമ്പര്യത്തെക്കുറിച്ച് അജ്ഞത നടിക്കുന്നവരുണ്ടാക്കുന്ന കെട്ടുകഥകളാണ്. എല്ലാ സംസ്കാരങ്ങളെയും ജനപഥങ്ങളെയും കൈനീട്ടി സ്വീകരിച്ചതാണ് ഇന്ത്യയുടെ പാരമ്പര്യം.
പ്രവാചകൻ മുഹമ്മദ് മക്കയിൽനിന്ന് മദീനയിലെത്തിയപ്പോൾ ക്രൈസ്തവരും യഹൂദരും മുസ്ലിംകളും അടക്കമുള്ള എല്ലാ വിഭാഗത്തിനും വേണ്ടി എല്ലാവരുടെയും വിശ്വാസവും ആരാധനകളും അംഗീകരിക്കുന്ന മാതൃക ഭരണഘടനയാണ് ഉണ്ടാക്കിയത്. ഇസ്ലാം കാരുണ്യത്തിന്റെ മതമാവുന്നത് എല്ലാവരെയും ചേർത്തുപിടിക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ടാണ്. പാശ്ചാത്യ കടന്നുകയറ്റങ്ങളാണ് ഇസ്ലാമിക നാഗരികതകളെയും സംസ്കാരങ്ങളെയും പൈതൃകങ്ങളെയും പലയിടത്തും ഇല്ലാതാക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.