കൊച്ചി: കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് വിഡിയോക്കെതിരെ നൽകിയ പരാതികളിൽ ഒരുമാസത്തിനകം നിയമപരമായ നടപടി വേണമെന്ന് ഹൈകോടതി.
ആലുവ സ്വദേശിനിയും സി.എം.സി മൗണ്ട് കാർമൽ ജനറലേറ്റ് പബ്ലിക് റിലേഷൻ ഒാഫിസറുമായ സിസ്റ്റർ മരിയ ആേൻറാ നൽകിയ ഹരജിയിലാണ് സംസ്ഥാന വനിത കമീഷൻ, ഐ.ടി സെക്രട്ടറി, എറണാകുളം റൂറൽ എസ്.പി എന്നിവരോട് നടപടിക്ക് ജസ്റ്റിസ് പി.വി. ആശ നിർദേശിച്ചത്. ഒരുമാസത്തിനകം നടപടിയെടുത്ത് അക്കാര്യം ഹരജിക്കാരിയെ അറിയിക്കാനാണ് ഉത്തരവ്.
സാമുവൽ കൂടൽ എന്ന വ്യക്തി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതുസംബന്ധിച്ച് വനിത കമീഷനും ഐ.ടി സെക്രട്ടറിക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.