തൃശൂർ: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ട് എസ്. സജീവനെ അന്വേഷണ വിധേയമായി സസ്‌പ െൻറ് ചെയ്തു. കഴിഞ്ഞ മാസം ജയിൽ സന്ദർശിച്ചശേഷം തടവുകാരുടെ പരാതിയിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് മൂന്ന് ഉദ്യോഗസ ്ഥരെ സസ്പെൻറ് ചെയ്യുകയും സജീവനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
തടവുകാർക്ക് മർദനമേറ്റ വിവരം അറിഞ്ഞിട്ടും സജീവൻ അന്വേഷിക്കുകയോ യഥാസമയം ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ലെന്ന് കണ്ടെത്തി. കൂടാതെ, തടവുകാർക്കുള്ള ഭക്ഷണ വിതരണം, ചികിത്സ, വേതന വിതരണം എന്നീ കാര്യങ്ങളിലും ഇദ്ദേഹം വീഴ്ച വരുത്തിയതായി തെളിഞ്ഞു. മധ്യമേഖല ഡെപ്യൂട്ടി ജയിൽ ഡി.ഐ.ജിയാണ് ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്.
തടവുകാരുടെ സെല്ലുകളിൽ രാത്രി സന്ദർശനത്തിന് പോകുന്നതിൽ അലംഭാവം കാണിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടനുസരിച്ച് ജയിൽ ഡി.ജി.പി നൽകിയ ശിപാർശയിലാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.