കൊച്ചി: കൃഷിവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വെയർഹൗസിങ് കോർപറേഷനിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനം. നിലവിൽ കോർപറേഷൻ നേരിട്ടാണ് നിയമനങ്ങൾ നടത്തുന്നത്. മുൻകാലങ്ങളിലെ നിയമനങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായും അർഹരായ ഉദ്യോഗാർഥികളെ തഴഞ്ഞതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സിയെ ഏൽപിക്കാൻ കോർപറേഷൻ ബോർഡ് യോഗം തീരുമാനിച്ചതെന്ന് ചെയർമാൻ വാഴൂർ സോമൻ അറിയിച്ചു.
മുൻ സർക്കാറിെൻറ കാലെത്ത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച വിജിലൻസും ധനകാര്യ പരിശോധന വിഭാഗവും നിയമനം പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തിരുന്നു. നിയമനം പി.എസ്.സിക്ക് വിടാൻ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കാൻ അടുത്തിടെ കൃഷി വകുപ്പും ഉത്തരവിട്ടിരുന്നു. കോർപറേഷനിലെ തൊഴിലാളി സംഘടനകളും ദീർഘകാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
എംപ്ലോയ്മെൻറ് എക്സ്േചഞ്ചിൽനിന്ന് ലഭ്യമാക്കിയ ലിസ്റ്റിൽനിന്ന് മാത്രമാണ് നിലവിലെ ഭരണസമിതി 26 ക്ലാസ് ഫോർ ജീവനക്കാർക്ക് നിയമനം നൽകിയതെന്ന് ചെയർമാൻ പറഞ്ഞു. നാലുവർഷത്തോളമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപറേഷനിൽ ആവശ്യമുള്ള ജീവനക്കാരുടെ പകുതിയിൽ താഴെ മാത്രമാണുള്ളത്.
സംസ്ഥാനത്തുടനീളം 56 വെയർഹൗസുകളിലായി 141 ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും വെയർഹൗസ് സ്ഥാപിക്കാൻ നടപടി പുരോഗമിക്കുന്നു. ഇതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.