കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചിയിൽ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമാന്യ നീതി നിഷേധിക്കപ്പെടുകയാണ്.
എങ്കിലും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഇത്തരം ആരോപണങ്ങൾ കേരളത്തിൽ വിലപ്പോകില്ല. സോളാർ കമീഷെൻറ റിപ്പോർട്ട് നിയമസഭയിൽ വെക്കാത്തതിനാൽ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന സർക്കാർ നിലപാടിെൻറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്ന മുതിർന്ന അഭിഭാഷകരുടെ ഒരു സംഘംതന്നെ ശനിയാഴ്ച രാവിലെ െഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ചക്ക് എത്തിയിരുന്നു. ഇവരുമായി നടത്തിയ ചർച്ചയിലാണ് പകർപ്പിന് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ തീരുമാനമായത്.
കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ മുന്നോട്ടുപോകുേമ്പാൾ ആരോപണ വിധേയർക്ക് റിപ്പോർട്ടിെൻറ പകർപ്പ് നൽകേണ്ടത് സാമാന്യ നീതിയാണ്. സർക്കാറിെൻറ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാകും തുടർനടപടികൾ. എഫ്.െഎ.ആർ ഇട്ടാൽ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുക, ആവശ്യമെങ്കിൽ മുൻകൂർ ജാമ്യം തേടുക തുടങ്ങിയ കാര്യങ്ങളൊക്കെ കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.