ന്യൂഡൽഹി: തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേസ് വന്നാൽ നേരിടുമെന്ന് ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെ. സുധാകരനും പങ്കുണ്ടെന്ന തരത്തിൽ എം.വി ഗോവിന്ദൻ ദിവസങ്ങൾക്ക് മുമ്പ് വാർത്താ സമ്മേളനത്തിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു. രണ്ടു ദിവസത്തിനകം കേസ് ഫയൽ ചെയ്യുമെന്നാണ് സുധാകരൻ പറഞ്ഞിരുന്നത്. ഇതിനോടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
ചില കാര്യങ്ങൾ വാർത്തയെ അടിസ്ഥാനപ്പെടുത്തി പറഞ്ഞതിനാണ് കേസ്. അത് ജനങ്ങൾ കൃത്യമായി മനസ്സിലാക്കും. കേസ് നേരിടുക തന്നെ ചെയ്യും. അതിന് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പകൽ മുഴുവൻ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ആത്മവിശ്വാസം കൂടിയെന്നാണ് സുധാകരൻ ഇന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.