സി.പി.എം ഇനി ഹൈകോടതിക്കെതിരെയും സമരം ചെയ്യുമോയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാന സർക്കാരിന്‍റെ ഹരജി ഹൈകോടതി തള്ളിയതോടെ പിണറായി സർക്കാരിന്‍റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്‍റെ മുന ഒടിഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തതുപോലെ ഇനി ഹൈകോടതിക്കെതിരേയും സി.പി.എം സമരം ചെയ്യുമോയെന്നും സുരേന്ദ്രൻ പരിഹസിച്ചു. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചതു സർക്കാരിനു കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. ലൈഫ് മിഷൻ സിഇഒക്കെതിരായ അന്വേഷണത്തിനു സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്കു വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.