കാട്ടാക്കട: ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങൾ കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. കുറ്റിച്ചൽ നിലമ വിനീഷ് ഭവനില്‍ ഗ്രാമപഞ്ചായത്തംഗം വേലായുധൻ പിള്ളയുടെ (മുരുകൻ) മകൻ വിനീതാണ് (28) മരിച്ചത്. മാസങ്ങളായി ഓണ്‍ലൈന്‍ റമ്മി കളിക്കുന്ന വിനീതിന് ആദ്യം കുറച്ച് പണം ലഭിച്ചെങ്കിലും തുടര്‍ന്നുള്ള കളിയില്‍ അരക്കോടിയോളം രൂപ നഷ്ടപ്പെട്ടു.
പലരില്‍നിന്നും കടം വാങ്ങിയ പണവും സ്വർണവും ആളുകൾ തിരികെ ചോദിച്ചതോടെ അസ്വസ്ഥതയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയ വിനീതിനെ വൈകീട്ടും കാണാത്തതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റബര്‍ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിയുണ്ടായിരുന്ന വിനീത് മൂന്നുവർഷം മുമ്പാണ് തിരിച്ചെത്തിയത്. വലിയമല ഐ.എസ്.ആർ.ഒയിൽ താൽക്കാലിക ജോലിയുമുണ്ടായിരുന്നു.
റമ്മി കളി വീട്ടുകാർക്ക് അറിയില്ലായിരുന്നെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. മാതാവ്: ഹരിജകുമാരി. സഹോദരൻ: വിനീഷ്. നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.