വയനാട് മേപ്പാടിയിൽ വാക്കേറ്റത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു

കൽപ്പറ്റ: വാക്കേറ്റത്തിനിടെയുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലം സ്വദേശി മുർഷിദ് (23) ആണ് മരിച്ചത്. സംഭവത്തിൽ രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മുർഷിദിന്‍റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ഏഴോടെ മരണം സംഭവിച്ചു.

പുതുവർഷ തലേന്ന് പ്രദേശത്തെ കടയുടെ മുന്നിൽ സ്കൂട്ടർ നിർത്തിയിട്ട് അതിലിരുന്ന് സംസാരിക്കുകയായിരുന്നു മുർഷിദും നിഷാദും. ഇതിനിടെ രൂപേഷ് ഇവിടെയെത്തി ഇവരോട് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വാക്കുതർക്കം ആരംഭിച്ചു. ഇതിനിടെ രൂപേഷ് ഇവരുടെ വണ്ടിയുടെ താക്കാൽ കൈക്കലാക്കി.

ഇതോടെ വാക്കുതർക്കം ഉന്തും തള്ളലിലുമെത്തി. ഒടുവിൽ രൂപേഷ് തന്‍റെ പക്കലുണ്ടായിരുന്ന കത്തിയെടുത്ത് യുവാക്കളെ കുത്തുകയായിരുന്നു -പൊലീസ് പറയുന്നു.

ചെറിയ പരിക്കേറ്റ നിഷാദ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - youth stabbed to death at Meppadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT