ആലപ്പുഴ: കാപ്പ ചുമത്തി യുവാവിനെ വീണ്ടും ജയിലിൽ അടച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് 13ൽ തൈക്കൽ ഓരാഞ്ചുപറമ്പ് വീട്ടില്‍ വിഷ്ണുവിനെയാണ് (23) ജയിലിൽ അടച്ചത്. പട്ടണക്കാട്, ചേർത്തല, കുത്തിയതോട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്.
ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്പ്രകാരം കരുതൽ തടങ്കൽ സ്വീകരിക്കാൻ ജില്ല കലക്ടർ ആണ് ഉത്തരവിട്ടത്. കാപ്പനിയമപ്രകാരം ഒരുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായശേഷം പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.