കൊലക്കേസിലെ പ്രതിയെ വധിക്കാൻ ശ്രമം; സംഘത്തെ തിരിച്ചറിഞ്ഞു

കാസർകോട്: തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ സൈനുൽ ആബിദീനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗർ നെൽക്കള കോളനിയിലെ പ്രശാന്തിനെ (33) വധിക്കാൻ ശ്രമിച്ച കേസിലെ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന കാസർകോട് െപാലീസ് ഇൻസ്പെക്ടർ എ.വി. അനിൽകുമാർ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കണ്ണൂർ രജിസ്ട്രേഷൻ നമ്പറിലുള്ള സ്വിഫ്റ്റ് കാർ തിങ്കളാഴ്ച വൈകീട്ടോടെ വിദ്യാനഗർ െപാലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

കാർ കസ്റ്റഡിയിലെടുത്ത് നമ്പർ പരിശോധിച്ചപ്പോഴാണ് കണ്ണൂർ സ്വദേശിയുടേതാണെന്ന് തെളിഞ്ഞത്. കാർ സംഘം വാടകക്ക് എടുത്തതാണെന്ന് െപാലീസ് പറഞ്ഞു. പ്രശാന്തിെൻറ നീക്കങ്ങൾ നിരീക്ഷിച്ചശേഷം സംഘം ഞായറാഴ്ച രാത്രി വിദ്യാനഗറിൽവെച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കാറിടിച്ച് വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പ്രശാന്ത് കാസർകോട് െപാലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കാറിെൻറ നമ്പർ തിരിച്ചറിഞ്ഞ െപാലീസ് ആ വഴിക്ക് അന്വേഷണം നടത്തിയപ്പോഴാണ് കാർ കണ്ടെത്തിയതും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതും. സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് െപാലീസ്. 2014 ഡിസംബർ 14നാണ് സൈനുൽ ആബിദീനെ കടയിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്.


Tags:    
News Summary - zainul abid murder accused attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT