രാജാക്കാട്\മൂന്നാർ: ഓട്ടോ തൊഴിലാളികളായ യുവാക്കളെ വഴിയരികിൽ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ ഡിവിഷന് സ്വദേശികളായ ഒാേട്ടാ ഡ്രൈവർ ശരവണൻ (19), സഹായി പീറ്റര്‍ (18) എന്നിവരെയാണ് കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ ബോഡിമെട്ടിന് സമീപം കൊച്ചി--ധനുഷ്ക്കോടി ദേശീയപാതയോരത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി എേട്ടാടെ എല്ലപ്പെട്ടിയില്‍നിന്ന് തമിഴ്നാടിന് ഓട്ടം പോവുകയാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ ഇരുവരും പോയത്. ഞായറാഴ്ച പുലർച്ചയാണ് ഇവരുടെ മൃതദേഹം ദേശീയപാതയോരത്ത് കണ്ടത്.
തമിഴ്നാട്ടിലെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ തിരുനല്‍വേലി സ്വദേശി മണിയാണ് ഇവരെ തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ചതെന്ന് സൂചനയുണ്ട്.
സംഭവവുമായി കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മണിയാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്. മണിക്കായി തിരച്ചിൽ ആരംഭിച്ചതായി തമിഴ്നാട് പൊലീസ് പറഞ്ഞു.
ഇരുവരുടെയും മുഖം ക്രൂരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. തേനി എസ്.പി എസ്.ആര്. ഭാസ്കരെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം ബോഡിയിലെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റി. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ തേനി എസ്.പിയുടെ നിര്‍ദേശപ്രകാരം ബോഡി ഡിവൈ.എസ്.പി പ്രഭാകരന്, എസ്.ഐമാരായ വെങ്കാടചലപതി, ശേഖര്‍, ഇമ്മാനുവല്‍ എന്നിവരടങ്ങുന്ന സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
എല്ലപ്പെട്ടി സ്വദേശികളായതിനാല്‍ കേരള പൊലീസും അന്വേഷിക്കുന്നുണ്ട്. ഇടുക്കി എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.