കൊച്ചി: സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും ആ കവിത കേട്ടിരുന്നു. പ്രവാസിയുടെ ജീവിതത്തിെൻറ മുഴുവൻ സന്ദിഗ്ധതകളും ഉൾച്ചേർത്ത ആ വരികൾ കവി തന്നെ ആലപിച്ചതായിരുന്നു. ദുബൈയിലെ പുരാതന നഗരമായ ‘ദേര’ എന്ന പേരിൽ നടനും സംവിധായകനും ജോയ് മാത്യു എഴുതിയ കവിത. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ദേരക്കു പുറമേ, പ്രവാസത്തിെൻറ ഉള്ളുലച്ചിലുകൾ പകർത്തിയ മറ്റു രണ്ട് കവിതകൾ കൂടി ജോയ് മാത്യു എഴുതിയിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘റോള’യും ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘അബ്ര’യും.
‘നാടുകടത്തപ്പെട്ടവെൻറ കവിതകൾ’ എന്ന പേരിൽ ഇൗ മൂന്നു കവിതകളും പോയട്രി ഇൻസ്റ്റലേഷനാവുകയാണ്. ജൂൈല എഴ് മുതൽ 15 വരെ കൊച്ചി ദർബാർ ഹാളിലാണ് ഇൻസ്റ്റലേഷൻ പ്രദർശനം. ജോയ് മാത്യു പ്രവാസിയായി ജീവിച്ച ദുബൈയിലെ അബ്ര, ദേര, ഷാർജയിലെ റോള എന്നീ ഇടങ്ങളിലെ അതേ ശബ്ദങ്ങെള ലൈവ് റെക്കോർഡ് ചെയ്താണ് തികച്ചും വ്യത്യസ്തമായ ഇൻസ്റ്റലേഷനിലെ ശബ്ദ പരീക്ഷണം അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ രംഗത്തെ ശബ്ദ സന്നിവേശത്തിലെ താരം രംഗനാഥ് രവിയാണ് പോയട്രി ഇൻസ്റ്റലേഷനു വേണ്ടി ശബ്ദം ഡിസൈൻ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനാണ് ദർബാർ ഹാൾ വേദിയാകുന്നതെന്ന് സംഘാടകർ പറയുന്നു.
കാഴ്ചയുടെയും കേൾവിയുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് 3D പോയട്രി ഇൻസ്റ്റലേഷൻ എന്ന പുതുവഴി അവതരിപ്പിക്കുന്നത്. വായനകപ്പുറം കവിത കലാ രൂപമായി കാണാനും വരികളെ ശബ്ദമായി ആസ്വദിക്കാനുമുള്ള അവസരമാണ് പരീക്ഷണം തുറന്നിടുന്നതെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരനായ വിനോദ് കൃഷ്ണയാണ് പോയട്രി ഇൻസ്റ്റലേഷൻ ഡയറക്ടർ. കവിതകൾക്ക് ഇൻസ്റ്റലേഷൻ ഒരുക്കുന്നത് ആർട്ടിസ്റ് കൂടിയായ ലിനു ചക്രപാണിയാണ്. പോയട്രി ഇൻസ്റ്റലേഷൻ കൊച്ചിയ്ക്കിത് മൂന്നാം അനുഭവമാണ്. കവി സച്ചിദാനന്ദൻ, ടി. അജീഷ് എന്നിവരുടെ കവിതകളുടെ ഇൻസ്റ്റലേഷനും ഇതിനു മുമ്പ് ദർബാർ ഹാൾ വേദിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.