ബംഗളൂരു: അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഉൾപ്പെടെ കന്നട ഭാഷാപഠനം സംസ്ഥാന സർക്കാർ നിർബന്ധമാക്കും. കന്നട ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിച്ചിരിക്കണമെന്ന ചട്ടം ഈ വർഷം മുതൽ നിർബന്ധമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, 2015ൽ സർക്കാർ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്ത ചില രക്ഷിതാക്കൾ കഴിഞ്ഞ വർഷം ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ് ഇനിയും തീർപ്പായിട്ടില്ല. അടുത്ത അധ്യയനവർഷം മുതൽ കന്നട ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമേ പ്രവർത്തനാനുമതി (എൻ.ഒ.സി) നൽകുകയുള്ളൂവെന്നാണ് സൂചന. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും. എൻ.ഒ.സിക്ക് അപേക്ഷിക്കുമ്പോൾതന്നെ കന്നട പഠനത്തിന് പ്രാധാന്യം നൽകുമെന്ന് സ്കൂളുകൾ സർക്കാറിന് ഉറപ്പുനൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.