ബംഗളൂരു: ബംഗളൂരു ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനർ കെട്ടിയതിന് പാർട്ടി കർണാടക അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതരാണ് പിഴ ചുമത്തിയത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, കർണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരശ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാർട്ടി നേതാക്കളുടെ പടങ്ങൾ ഉൾപ്പെട്ട ബാനർ പ്രദർശിപ്പിച്ചത്. പാർട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ഡി.കെ.എസിന്റെ പേരിലായതെന്ന് അധികൃതർ പറഞ്ഞു.
നഗരസഭ വസന്ത നഗർ ഡിവിഷൻ അസി. റവന്യൂ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ബാനർ ശ്രദ്ധയിൽപെട്ടത്.
അനധികൃത ബാനർ, ഫ്ലക്സ്, ഹോർഡിങ് തുടങ്ങിയവ സ്ഥാപിക്കുന്നവർക്കെതിരെ ബി.ബി.എം.പി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.