ബംഗളൂരു ലുലുമാളിൽ പ്രദർശിപ്പിച്ച ഡിജിറ്റൽ ഡിസ്േപ്ല ത്രിവർണ പതാക

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കി ലുലു ബംഗളൂരു

ബംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗളൂരു ലുലു മാളിൽ ഒരുക്കിയ ഡിജിറ്റൽ ഡിസ്േപ്ല ത്രിവർണ പതാകക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്. ഏറ്റവും വലുപ്പത്തിലുള്ള ഡിജിറ്റൽ ഡിസ്‍പ്ലേ ത്രിവർണ പതാക എന്ന പട്ടികയിലാണ് ഇന്ത്യൻ‌ റെക്കോഡ് ലുലുവിനെ തേടിയെത്തിയത്. ലുലു മാളിന്റെ മുൻവശത്തെ പ്രധാന ഭിത്തിയിലും പ്രവേശന കവാടത്തോട് ചേർന്ന നോർത്ത് കോർട്ട് യാർഡിലുമായാണ് ഏറ്റവും വലുപ്പത്തിലുള്ള ത്രിവർണ പതാകയുടെ ഡിസ്േപ്ല പ്രദർശിപ്പിച്ചത്. 305 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് ത്രിവർണ പതാക പ്രദർശനം. 200ലധികം ലൈറ്റുകൾ കൊണ്ടാണ് ഈ ഡിസ്േപ്ല ഒരുക്കിയത്. 360 ഡിഗ്രിയിൽ‌ കറങ്ങുന്ന അശോക ചക്രം പ്രദർശനത്തിൽ ഏറെ ആകർഷകമായി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് വിധികർത്താക്കൾ ലുലു മാളിൽ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോഡ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 12 മുതൽ 15വരെയാണ് ഈ മനോഹരമായ ഡിജിറ്റൽ ത്രിവർണ പതാക മാളിൽ പ്രദർശിപ്പിച്ചത്. ഷോപ്പിങ്ങിനായെത്തിയ ഉപഭോക്താക്കൾക്ക് വിസ്മയ കാഴ്ചയാണ് ഈ ഡിജിറ്റൽ ഡിസ്‍പ്ലേ സമ്മാനിച്ചത്. ലുലു ഇവന്റസ് ടീമാണ് ഈ ഡിജിറ്റൽ ഡിസ്‍പ്ലേ ത്രിവർണ പതാക ഒരുക്കിയത്. ലുലുവിന്റെ ഏറ്റവും മികച്ച ആസൂത്രണവും സാങ്കേതിക തികവുമാണ് ഈ ഡിജിറ്റൽ ത്രിവർണ പതാകയിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ടീം അംഗം ആർ. ഹരീഷ് അഭിപ്രായപ്പെട്ടു. ബംഗളൂരുവിലെ ലുലു മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ടീം സർട്ടിഫിക്കറ്റും പുരസ്കാരവും ലുലു ഗ്രൂപ്പിന് സമ്മാനിച്ചു.

Tags:    
News Summary - Lulu Bangalore owns the India Book of Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.