ബംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നഗ്നചിത്രം പകർത്തിയ കേസിൽ കുനിഗലിലെ മഠാധിപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹംഗരഹള്ളി ശ്രീ വിദ്യാ ചൗതേശ്വരി മഹാ സമസ്താന മഠത്തിലെ ബാല മഞ്ജുനാഥ സ്വാമിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ്. നഗ്നചിത്രം കാണിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായി കാണിച്ച് ഏഴുപേർക്കെതിരെ സ്വാമി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മഠത്തിൽ വ്യാഴാഴ്ച രാത്രി 11.30 വരെ നീണ്ട പരിശോധനക്കൊടുവിലാണ് അറസ്റ്റ്.
പരിചാരകനായ അഭിഷേക്, ബന്ധുവായ ഒരാൾ എന്നിവരടക്കം ഏഴുപേർക്കെതിരെയാണ് സ്വാമി പരാതി നൽകിയത്. ത്വക് ചികിത്സക്കെന്ന പേരിൽ മഠത്തിലെ ബാലന്റെ നഗ്ന വിഡിയോ പകർത്തിയെന്നാണ് പരാതി. എന്നാൽ, അന്വേഷണം നടത്തിയ പൊലീസ് അഭിഷേക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിജിയെയും വിശദമായി ചോദ്യം ചെയ്ത് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.