മംഗളൂരു: കൊഡവ സമുദായക്കാരുടെ ഔദ്യോഗിക പ്രയോഗം ‘കൊഡവരു’ എന്നാക്കുമെന്ന നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം കുടക് വീരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ പാലിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവുകൂടിയായ പൊന്നണ്ണയുടെ ഇടപെടലിനെതുടർന്ന് ‘കൊഡഗരു’ പ്രയോഗം ഉപേക്ഷിക്കാനും ‘കൊഡവരു’ എന്ന് ഉപയോഗിക്കാനും മന്ത്രിസഭ യോഗം ശനിയാഴ്ച തീരുമാനിച്ചു.
ഇനി മുതൽ ഇംഗ്ലീഷിലും കന്നടയിലും ‘കൊഡവ’ എന്നോ ‘കൊഡവരു’ എന്നോ ഉപയോഗിക്കുന്നതിന് ഔദ്യോഗിക അംഗീകാരമായി. കൊഡവ നാഷനൽ കൗൺസിലിന്റെ ഹരജിയിൽ 2021 ഡിസംബർ 16ന് കർണാടക ഹൈകോടതി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പുറപ്പെടുവിച്ച വിധിയിൽ ഇതുസംബന്ധിച്ച് കർണാടക സർക്കാറിന് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.