ബംഗളൂരു: സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരിയായ യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗംഗമനഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലക്ഷ്മി ലേഔട്ട് അബ്ബിഗരെ സ്വദേശിനി പൂജ (26) ആണ് മരിച്ചത്. ഒരുവർഷം മുമ്പായിരുന്നു സുനിൽ എന്ന യുവാവുമൊത്തുള്ള വിവാഹം. ഇരുവരും നഗരത്തിൽ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ആത്മഹത്യയെന്നും തീരുമാനത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെതുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. ഗംഗമനഗുഡി പൊലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അസ്വാഭാവിക മരണത്തിനും മാതാവിന്റെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.