സി.എഫ്.ടി.ആർ.ഐ അധികൃതരിൽനിന്ന് വയനാടിനുള്ള വിഭവങ്ങളുടെ രേഖ ഡെപ്യൂട്ടി കലക്ടർ അനിത കുമാരി
ഏറ്റുവാങ്ങുന്നു
ബംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണത്തിന് മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി.എഫ്.ടി.ആർ.ഐ) വിവിധയിനം പോഷകാഹാരങ്ങളയച്ചു. കേരള സർക്കാറിനെ പ്രതിനിധീകരിച്ച് വയനാട് ഡെപ്യൂട്ടി കലക്ടർ അനിതകുമാരി വിഭവങ്ങൾ ഏറ്റുവാങ്ങി. ഉടൻ കഴിക്കാവുന്നതും ദീർഘകാലം സൂക്ഷിക്കാവുന്നതും പാചകം ആവശ്യമായതുമായ ഇനങ്ങളാണ് സ്ഥാപനത്തിന്റെ പ്രകൃതി ദുരന്ത സേവന പദ്ധതിയിലുൾപ്പെടുത്തി കൈമാറിയതെന്ന് സ്ഥാപനം ഡയറക്ടർ ഡോ. ശ്രീദേവി അന്നപൂർണ സിങ് പറഞ്ഞു. മികച്ച പോഷണം, രോഗപ്രതിരോധം എന്നിവക്ക് ഉത്തമമാണ് സ്ഥാപനത്തിൽ ഉൽപാദിപ്പിച്ച ഭക്ഷ്യ വിഭവങ്ങൾ. ആറ് മുതൽ 10 വരെ മാസംവരെ പ്രായമുള്ള കുട്ടികൾക്ക് നൽകാവുന്ന പോഷക സമൃദ്ധമായ ഇനങ്ങൾ പ്രത്യേകം ഉൾപ്പെടുത്തിയതായി ഡയറക്ടർ പറഞ്ഞു. മൂന്ന് വാഹനങ്ങളിൽ പ്രത്യേക ബാച്ചുകളായാണ് ഭക്ഷണ പാക്കറ്റുകൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.