വിഘ്നേഷ്
മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ഭുവനക്കോട്ടിനടുത്ത സാലുമാര ഗ്രാമത്തിൽ അപകടത്തിൽ 17 പല്ലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കൊപ്പ ടൗണിലെ ഒന്നാം വർഷ ഐ.ടി.ഐ വിദ്യാർഥി വിഘ്നേഷാണ് (21) മരിച്ചത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചതായി ജയപുരം പൊലീസ് പറഞ്ഞു. നാലു വർഷം മുമ്പാണ് അപകടത്തിൽപ്പെട്ട് വിഘ്നേഷിന് പല്ലുകൾ നഷ്ടപ്പെട്ടത്. തുടർന്ന് നിരന്തരം ആശുപത്രികളിൽ ചികിത്സ തേടുന്നതിലെ മനോവിഷമം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.