അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥയനുസരിച്ച് നടന്‍ ദിലീപ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിെട്ടത്തി പാസ്പോര്‍ട്ട് ഹാജരാക്കി. ശനിയാഴ്ച വൈകീട്ട് നാലോടെ രഹസ്യമായാണ് ദിലീപ് കോടതിയിലെത്തി മജിസ്ട്രേറ്റ് ലീനാ റിയാസിെൻറ ചേംബറിൽ പാസ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഭിഭാഷകനായ പി. രാമന്‍പിള്ളയുടെ സഹായി അഡ്വ. ഫിലിപ് ടി. വര്‍ഗീസും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ദിലീപിന് സോപാധിക ജാമ്യം അനുവദിച്ചത്. ഏഴുദിവസത്തിനകം പാസ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണമെന്നതായിരുന്നു ഒരു നിബന്ധന. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും നിഷ്കർഷിച്ചിരുന്നു. ജാമ്യം ലഭിച്ചതുമുതൽ നിരവധി പേരാണ് ദിലീപിനെ കാണാന്‍ വീട്ടിലെത്തുന്നത്.
അതോടെ പുറത്തിറങ്ങാനോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ സാധിക്കാതെവരുകയായിരുന്നു. അതിനിടെയാണ് ഏഴുദിവസത്തിനകം പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാന്‍ ദിലീപ് അങ്കമാലി കോടതിയില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.