തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിെൻറ മകൾ േതജസ്വിനിയുടെ മൃതദേഹം അമ്മ ലക്ഷ്മിയുടെ വീട്ടിൽ സംസ്കരിച്ചു. അമ്മയെ കാണിച്ചതിന് ശേഷമാണ് കുഞ്ഞിനെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ബാലഭാസ്കറിന് കുഞ്ഞിനെ കാണാനായില്ല.
രണ്ടര വയസ്സുകാരിയായ തേജസ്വിനിയും പിതാവ് ബാലഭാസ്കറും അമ്മ ലക്ഷ്മിയും സഞ്ചരിച്ച കാർ തിങ്കളാഴ്ചയാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് ബാലഭാസ്കറിനൊപ്പം മുൻസീറ്റിലായിരുന്നു തേജസ്വിനി. മുൻ ഭാഗം പൂർണ്ണമായും തകർന്ന കാറിെൻറ ചില്ല് തകർത്താണ് പൊലീസ് തേജസ്വിനിയെ പുറത്തെടുത്തത്. കുഞ്ഞിനെ അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ തന്നെ അവൾ വിടപറഞ്ഞിരുന്നു.
പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം കുഞ്ഞിെൻറ മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്കറിനെയും ഭാര്യയെയും കാണിച്ചതിന് ശേഷം സംസ്കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അപകടനില തരണം ചെയ്യാത്ത ബാലഭാസ്കറിനെ കാണിക്കാതെ ബന്ധുക്കൾ മൃതദേഹം ഇന്നു തന്നെ സംസ്കരിക്കുകയായിരുന്നു.
അനന്തപുരി ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിെൻറ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതമുണ്ട്. രണ്ട് ദിവസം മുമ്പ് കഴുത്തിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കാലുകൾക്കും ശസ്ത്രക്രിയ ആവശ്യമുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയ ലക്ഷ്മിക്ക് ഇടക്ക് ബോധം തെളിയുന്നുണ്ട്. ഇവരുടെ തലച്ചോറിന് ചതവും എല്ലുകൾക്ക് പൊട്ടലുമുണ്ട്. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഡ്രൈവർ അർജുെൻറ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. അർജുനും ഐ.സി.യുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.