‘ഗോരക്ഷക്’ മര്‍ദനത്തെ അനുകൂലിച്ച് ദലിത് എം.എല്‍.എ

ഹൈദരാബാദ്: ഗുജറാത്തിലെ ഉനയില്‍ ഗോവധമാരോപിച്ച് ദലിതരെ മര്‍ദിച്ചതിനെ അനുകൂലിച്ച് തെലങ്കാനയിലെ ദലിത് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. പശുമാംസം കഴിക്കുന്നവര്‍ സമുദായത്തെ അപമാനിക്കുകയാണെന്നും അത്തരക്കാരെ പാഠം പഠിപ്പിക്കണമെന്നുമാണ് എം.എല്‍.എ പ്രതികരിച്ചത്. ഫേസ്ബുക് പേജില്‍ ‘ഉന സംഭവത്തില്‍ എന്‍െറ പ്രതികരണം’ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധപ്പെടുത്തിയ വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പശുക്കളെ കൊല്ലുന്ന ദലിതര്‍ ചെയ്യുന്നത് തീര്‍ച്ചയായും തെറ്റാണ്. അത്തരക്കാരാല്‍ ദേശസ്നേഹികളും ധര്‍മം അനുഷ്ഠിക്കുന്നവരുമായ മുഴുവന്‍ ദലിതരാണ് മോശക്കാരാകുന്നത്. മാംസത്തിനുവേണ്ടി പശുക്കളെ കൊല്ലുന്ന ദലിതരെ മര്‍ദിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു. അത്തരക്കാരെ പാഠം പഠിപ്പിച്ചവരെയും ഞാന്‍ പിന്തുണക്കുന്നു -അദ്ദേഹം വിഡിയോയില്‍ പറയുന്നു. ദലിതര്‍ക്കുവേണ്ടി സംസാരിച്ച ബി.എസ്.പി നേതാവ് മായാവതിക്കെതിരെയും എം.എല്‍.എ പ്രതികരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.