നാടോടിനൃത്തവേദിയില്‍ മൊയ്തീന്‍-കാഞ്ചനമാല പ്രണയവും

തിരുവനന്തപുരം: കാഞ്ചനമാലയുടെയും മൊയ്തീന്‍െറയും  പ്രണയകഥയാടി നാടോടിനൃത്തവേദിയില്‍ അനഘ കൃഷ്ണന്‍ കൈയടി നേടി. തമ്പ്രാക്കന്മാരുടെ പീഡനമേറ്റു വാങ്ങേണ്ടിവന്ന സ്ത്രീജനങ്ങളുടെ കഥ നിറഞ്ഞ വേദിയില്‍ വേറിട്ട വിഷയവുമായത്തെിയാണ് അനഘ കാഴ്ചക്കാരെ  പിടിച്ചിരുത്തിയത്.  ആര്‍ത്തുപെയ്യുന്ന മഴക്കിടയില്‍ ചേമ്പിലചൂടി കാഞ്ചനമാല വേദിയില്‍ തകര്‍ത്തു.  

ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് മൊയ്തീന്‍ പോയ്മറഞ്ഞതും, വീട്ടിലെ ദുരനുഭവങ്ങളും പുതിയഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടു.  നെടുമങ്ങാട് ദര്‍ശന എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിനിയാണ് അനഘ.  മത്സരം കഴിഞ്ഞ് ഫലം കാത്തുനില്‍ക്കാതെ അനഘയും അച്ഛനമ്മമാരും വീട്ടിലേക്ക് മടങ്ങി. അച്ഛന്‍ രാധാകൃഷ്ണന് കാട്ടാക്കടയിലെ ഫോട്ടോസ്റ്റാറ്റ് കട തുറക്കണം. എങ്കിലേ കുടുംബം പുലരൂ. പിന്നീട് ഫലം വന്നപ്പോള്‍  അനഘക്ക് എ ഗ്രേഡും ലഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.