ഹിലാൽ

കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; മരണകാരണം മൊബൈൽ ഗെയിം ചലഞ്ചെന്ന് സംശയം

കോതമംഗലം (എറണാകുളം): പതിമൂന്നുകാരെൻറ മൃതദേഹം പുഴയിൽ കണ്ടെത്തി. മൊബൈൽ ഗെയിം ചലഞ്ച് ഏറ്റെടുത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു. മാതിരപ്പിള്ളി പള്ളിപ്പടി വെള്ളയ്ക്കാമറ്റം അബ്ദുൽ ഷുക്കൂറിെൻറ മകൻ ഹിലാലിെൻറ മൃതദേഹമാണ് വീടിനു സമീപത്തെ പുഴയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 10നും 11നുമിടെ വീട്ടിൽനിന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. മുൻവാതിലിൽ 'ബാക്ക് ഡോർ ഓപൺ' എന്ന് എഴുതിെവച്ചിരുന്നു. കുട്ടിയെ കാണാതായതു മുതൽ ബന്ധുക്കളും നാട്ടുകാരും വിവിധയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തിങ്കളാഴ്ച ഉച്ചക്കുശേഷം പുഴയിൽ ചെരിപ്പുകളിൽ ഒന്ന് കണ്ടതിനെ തുടർന്ന് മാതിരപ്പിള്ളി പള്ളിക്ക് സമീപത്തെ പാലത്തിന് സമീപത്തുനിന്ന് അഗ്നിരക്ഷാസേന രണ്ടര മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുഹറ, സഹോദരങ്ങൾ: അൻസ, ഹിഷാം, ഹൈഫ.

Tags:    
News Summary - Child's body found in river; The cause of death is suspected to be mobile gaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT